Friday 23 August 2019

കഥാകൃത്ത്

ഫേസ്ബുക്കിലെ ചളി കഥകൾ വായിച്ചിട്ടു കുറെ പേര് എന്നോട് ചോദിച്ചിരുന്നു.. ഈ എഴുതുന്ന വളിപ്പൊക്കെ കൂട്ടി വെച്ച് ഒരു പുസ്‌തകമാക്കി ഇറക്കിക്കൂടെ എന്ന്... കൂട്ടുകാരുടെ അടുത്ത് നിന്നും , പല തവണ ഇത്തരം അനാവശ്യ പ്രോത്സാഹനം കിട്ടിയപ്പോൾ ഞാനും കരുതി , എന്നാൽ ഒരു തകഴിയോ  , എം  ടിയോ,  ചുരുങ്ങിയത് ഒരു ശ്രീനിവാസാണെങ്കിലും ആയിട്ട് തന്നെ ബാക്കി കാര്യം എന്ന്..

ബൂക്കിറക്കാൻ ഒരു പബ്ലിഷർ വേണം.. പരിചയത്തിൽ ആണേൽ ആരും ഇല്ല താനും.. നെറ്റിൽ പരതിയപ്പോൾ കുറെ ലിസ്റ്റ് കിട്ടി.. മാതൃഭൂമി ബുക്ക്സ് , ഡി സി ബുക്ക്സ് , മനോരമ ബുക്ക്സ് , ഒലീവ് പബ്ലിക്കേഷൻസ് .. അങ്ങനെ കുറെ എണ്ണം.. ഞാൻ എപ്പോളും നാട്ടിൽ ഇല്ലാത്തതു കൊണ്ട് , പബ്ലിഷർമാരോട് സംസാരിക്കാൻ അപ്പനെയും ഏല്പിച്ചു..

വൈകുന്നേരം ആയപ്പൊളേക്കും അപ്പന്റെ വാട്സാപ്പ് മെസ്സേജ് എത്തി  - " പബ്ലിഷർ സെറ്റ് ആയി "

ആഹാ.. അത് കൊള്ളാലോ.. എന്റെ എഴുത്തുകുത്തിന്റെ ഒരു ഡ്രാഫ്റ്റ് കോപ്പി പോലും കാണാതെ പബ്ലിഷറെ ഒപ്പിച്ച അപ്പനെ ഓർത്തു എനിക്ക് അഭിമാനം തോന്നി..

"ആരാ അപ്പാ ടീമ്സ്.. ഡി സി ബുക്ക്സ് ആണോ ? അതോ ഒലീവ് പബ്ലിക്കേഷനോ ?" - എന്റെ ആകാംഷ മൂത്തു

"അതൊന്നും അല്ലേടാ .. അവരെക്കാൾ പഴയ ടീമാ.. തട്ടാങ്കണ്ടി ബുക്ക്സ് .. പോരാത്തതിന് ഇവരുടെ മാർക്കറ്റിംഗ് വിങ് , ഈ മാതൃഭൂമിയേക്കാൾ ഒക്കെ  സ്ട്രോങ്ങാ " - അപ്പൻ മൊഴിഞ്ഞു

തട്ടാങ്കണ്ടിയോ ? ആ എന്ത് മാങ്ങാണ്ടി എങ്കിലും ആകട്ടെ .. പബ്ലിഷറെ കിട്ടിയല്ലോ .. സമാധാനമായി.. അല്ല ഈ റോയൽറ്റി ഇനത്തിൽ എത്ര കിട്ടുമായിരിക്കും...  ആവോ അറിയാൻ പാടില്ല.. എന്നാലും കിട്ടാൻ പോകുന്ന കാശിനെയും , വരാൻ പോകുന്ന പ്രശസ്തിയെയും ഓർത്തു  ഞാൻ മനക്കോട്ട കെട്ടാൻ തുടങ്ങി..

എന്റെ മനക്കോട്ട അങ്ങ്   മാനത്തോളം ഉയർന്നു .. ആ കോട്ട ആറ്റം ബോംബ് ഇട്ടു  തകർത്തുകൊണ്ട് അപ്പന്റെ ശബ്ദം എന്റെ കർണ പടങ്ങളിൽ പതിച്ചു..

" തട്ടാങ്കണ്ടി നാണു എന്റെ ഒരു പഴയ ദോസ്താ.. അവര് പഴയ പ്രിന്റിങ്ങും, ബുക്ക് ബൈൻഡിങ്ങും പരിപാടിയും ഒക്കെ നിർത്തി .., ഇപ്പൊ നെറ്റ് കഫെയും  , ഡി ടി പി യും , ഫോട്ടോസ്റ്റാറ്റും ഒക്കെയാ.. ബുക്ക് ഒന്നിന് 80  രൂപയുടെ തോതിൽ അവര് അടിച്ചു തരും.. കുറ്റിയാടി സ്റ്റാൻഡിൽ, ബസിൽ കേറി   വിൽക്കാനുള്ള ബംഗാളികളെയും അവൻ സെറ്റാക്കും.. ബംഗാളി ഒന്നിന്  ഉച്ചവരെ 500 രൂപ  .. എത്ര കോപ്പി വേണമെന്നാ ഞാൻ അവനോടു പറയേണ്ടേ ? "

എന്റെ നാട്ടിലെ ബസ്റ്റാന്റിൽ , സ്വർണലിപികളിൽ  ഞാനെഴുതിയ വളിപ്പുകൾ  , അച്ചര പുഢതയില്ലാത്ത  ഒട്ടുമില്ലാത്ത  ബംഗാളികള് , അതും ഞാൻ അങ്ങോട്ട് ദിവസക്കൂലി  കൊടുത്തു  , "സേട്ടാ നൂറു  റൂപ - നൂറു  റൂപ " എന്നും പറഞ്ഞു വിൽക്കുന്ന കാര്യം ആലോചിച്ചപ്പോൾ , തല്ക്കാലം എം ടി ആവാനുള്ള ആഗ്രഹം ഞാൻ അങ്ങ് തല്ലിക്കെടുത്തി..

വെറുതെ ബംഗാളികളുടെ ഇടയിൽ കൂടി നാറാനായിട്ടു ഓരോ പരിപാടികളെ ...

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...