വീട്ടിലെ സിറ്റ് ഔട്ട് ആണ് ലൊക്കേഷൻ... സമയം രാവിലെ ഏഴു മണി ആയിക്കാണും... കയ്യിൽ കിട്ടിയ പത്രം കുഞ്ഞിപ്പെങ്ങൾ രാവിലെ തന്നെ അരിച്ചു പെറുക്കുകയാണ്.. മഴ കാരണം കളക്ടർ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള വ്യഗ്രത ആണ് .. ഞാൻ കട്ടൻ കാപ്പിയിം ബിസ്ക്റ്റും കടിച്ചു ചാറ്റൽ മഴയും നോക്കി ഇരിക്കുന്നു .. കെട്ടിയോൾ ആണേൽ ടാബ്ലറ്റ് ഫോണിൽ എന്തോ കുത്തിക്കൊണ്ടു ഇരിക്കുവാന് ...
അപ്പോളാണ് അപ്പന്റെ എൻട്രി.. അപ്പൻ കുറച്ചു നേരം പെങ്ങളെ സൂക്ഷിച്ചു നോക്കി ..രാവിലെ അപ്പന് പത്രം നിര്ബന്ധമാണ്.. പെങ്ങളാണേൽ അപ്പനെ മൈൻഡ് ചെയ്യുന്നു പോലുമില്ല..ചാച്ച പത്രം ചോദിച്ചിട്ടു അവള് കൊടുത്തും ഇല്ല ..
ഇക്കണക്കിനാണേൽ ഇനി വീട്ടിൽ രണ്ടു പത്രം മേടിക്കേണ്ടി വരുമല്ലോ എന്നായി അപ്പൻ..
"പത്രം ഒക്കെ outdated ആയി ചാച്ച.. ഇപ്പൊ എല്ലാം ഈ മൊബൈലിലും ടാബ്‌ലെറ്റിലും കിട്ടും" - പ്ലേറ്റിൽ നിന്നും അടുത്ത ബിസ്കറ് എടുത്തു കടിച്ചു കൊണ്ട് ഞാൻ പറഞ്ഞു
അങ്ങനാണേൽ നിന്റെ ഫോൺ ഇങ്ങു തന്നെ.. പത്രം പോലെ തന്നെ ആണോ എന്ന് നോക്കട്ടെ..
അമ്മായിഅപ്പന് എന്റെ ഭാര്യ സ-സന്തോഷം അവളുടെ സാംസങ് ഗ്യാലക്സി ടാബ് വെച്ച് നീട്ടി.. ഫോൺ കയ്യിൽ കിട്ടിയതും ചാച്ച ഫോൺ എടുത്തു ബിസ്‌ക്കറ് വെച്ച പ്ലേറ്റിൽ ആഞ്ഞൊരടി..
"ഇല്ലെടാ.. ഫോണ് പത്രത്തിന്റെ അത്രേം പോരാ.. ഈച്ചയെ അടിക്കാൻ പത്രം തന്നെയാ ബെസ്ററ്"
ശുഭം.
വാൽകഷ്ണം - ഞാൻ പോയി ഫോണിന്റെ സ്ക്രീൻ ശെരിയാക്കിയിട്ടു വരാം