ഫേസ്ബുക്കിലെ ചളി കഥകൾ വായിച്ചിട്ടു കുറെ പേര് എന്നോട് ചോദിച്ചിരുന്നു.. ഈ എഴുതുന്ന വളിപ്പൊക്കെ കൂട്ടി വെച്ച് ഒരു പുസ്‌തകമാക്കി ഇറക്കിക്കൂടെ എന്ന്... കൂട്ടുകാരുടെ അടുത്ത് നിന്നും , പല തവണ ഇത്തരം അനാവശ്യ പ്രോത്സാഹനം കിട്ടിയപ്പോൾ ഞാനും കരുതി , എന്നാൽ ഒരു തകഴിയോ , എം ടിയോ, ചുരുങ്ങിയത് ഒരു ശ്രീനിവാസാണെങ്കിലും ആയിട്ട് തന്നെ ബാക്കി കാര്യം എന്ന്..
ബൂക്കിറക്കാൻ ഒരു പബ്ലിഷർ വേണം.. പരിചയത്തിൽ ആണേൽ ആരും ഇല്ല താനും.. നെറ്റിൽ പരതിയപ്പോൾ കുറെ ലിസ്റ്റ് കിട്ടി.. മാതൃഭൂമി ബുക്ക്സ് , ഡി സി ബുക്ക്സ് , മനോരമ ബുക്ക്സ് , ഒലീവ് പബ്ലിക്കേഷൻസ് .. അങ്ങനെ കുറെ എണ്ണം.. ഞാൻ എപ്പോളും നാട്ടിൽ ഇല്ലാത്തതു കൊണ്ട് , പബ്ലിഷർമാരോട് സംസാരിക്കാൻ അപ്പനെയും ഏല്പിച്ചു..
വൈകുന്നേരം ആയപ്പൊളേക്കും അപ്പന്റെ വാട്സാപ്പ് മെസ്സേജ് എത്തി - " പബ്ലിഷർ സെറ്റ് ആയി "
ആഹാ.. അത് കൊള്ളാലോ.. എന്റെ എഴുത്തുകുത്തിന്റെ ഒരു ഡ്രാഫ്റ്റ് കോപ്പി പോലും കാണാതെ പബ്ലിഷറെ ഒപ്പിച്ച അപ്പനെ ഓർത്തു എനിക്ക് അഭിമാനം തോന്നി..
"ആരാ അപ്പാ ടീമ്സ്.. ഡി സി ബുക്ക്സ് ആണോ ? അതോ ഒലീവ് പബ്ലിക്കേഷനോ ?" - എന്റെ ആകാംഷ മൂത്തു
"അതൊന്നും അല്ലേടാ .. അവരെക്കാൾ പഴയ ടീമാ.. തട്ടാങ്കണ്ടി ബുക്ക്സ് .. പോരാത്തതിന് ഇവരുടെ മാർക്കറ്റിംഗ് വിങ് , ഈ മാതൃഭൂമിയേക്കാൾ ഒക്കെ സ്ട്രോങ്ങാ " - അപ്പൻ മൊഴിഞ്ഞു
തട്ടാങ്കണ്ടിയോ ? ആ എന്ത് മാങ്ങാണ്ടി എങ്കിലും ആകട്ടെ .. പബ്ലിഷറെ കിട്ടിയല്ലോ .. സമാധാനമായി.. അല്ല ഈ റോയൽറ്റി ഇനത്തിൽ എത്ര കിട്ടുമായിരിക്കും... ആവോ അറിയാൻ പാടില്ല.. എന്നാലും കിട്ടാൻ പോകുന്ന കാശിനെയും , വരാൻ പോകുന്ന പ്രശസ്തിയെയും ഓർത്തു ഞാൻ മനക്കോട്ട കെട്ടാൻ തുടങ്ങി..
ബൂക്കിറക്കാൻ ഒരു പബ്ലിഷർ വേണം.. പരിചയത്തിൽ ആണേൽ ആരും ഇല്ല താനും.. നെറ്റിൽ പരതിയപ്പോൾ കുറെ ലിസ്റ്റ് കിട്ടി.. മാതൃഭൂമി ബുക്ക്സ് , ഡി സി ബുക്ക്സ് , മനോരമ ബുക്ക്സ് , ഒലീവ് പബ്ലിക്കേഷൻസ് .. അങ്ങനെ കുറെ എണ്ണം.. ഞാൻ എപ്പോളും നാട്ടിൽ ഇല്ലാത്തതു കൊണ്ട് , പബ്ലിഷർമാരോട് സംസാരിക്കാൻ അപ്പനെയും ഏല്പിച്ചു..
വൈകുന്നേരം ആയപ്പൊളേക്കും അപ്പന്റെ വാട്സാപ്പ് മെസ്സേജ് എത്തി - " പബ്ലിഷർ സെറ്റ് ആയി "
ആഹാ.. അത് കൊള്ളാലോ.. എന്റെ എഴുത്തുകുത്തിന്റെ ഒരു ഡ്രാഫ്റ്റ് കോപ്പി പോലും കാണാതെ പബ്ലിഷറെ ഒപ്പിച്ച അപ്പനെ ഓർത്തു എനിക്ക് അഭിമാനം തോന്നി..
"ആരാ അപ്പാ ടീമ്സ്.. ഡി സി ബുക്ക്സ് ആണോ ? അതോ ഒലീവ് പബ്ലിക്കേഷനോ ?" - എന്റെ ആകാംഷ മൂത്തു
"അതൊന്നും അല്ലേടാ .. അവരെക്കാൾ പഴയ ടീമാ.. തട്ടാങ്കണ്ടി ബുക്ക്സ് .. പോരാത്തതിന് ഇവരുടെ മാർക്കറ്റിംഗ് വിങ് , ഈ മാതൃഭൂമിയേക്കാൾ ഒക്കെ സ്ട്രോങ്ങാ " - അപ്പൻ മൊഴിഞ്ഞു
തട്ടാങ്കണ്ടിയോ ? ആ എന്ത് മാങ്ങാണ്ടി എങ്കിലും ആകട്ടെ .. പബ്ലിഷറെ കിട്ടിയല്ലോ .. സമാധാനമായി.. അല്ല ഈ റോയൽറ്റി ഇനത്തിൽ എത്ര കിട്ടുമായിരിക്കും... ആവോ അറിയാൻ പാടില്ല.. എന്നാലും കിട്ടാൻ പോകുന്ന കാശിനെയും , വരാൻ പോകുന്ന പ്രശസ്തിയെയും ഓർത്തു ഞാൻ മനക്കോട്ട കെട്ടാൻ തുടങ്ങി..
എന്റെ മനക്കോട്ട അങ്ങ് മാനത്തോളം ഉയർന്നു .. ആ കോട്ട ആറ്റം ബോംബ് ഇട്ടു തകർത്തുകൊണ്ട് അപ്പന്റെ ശബ്ദം എന്റെ കർണ പടങ്ങളിൽ പതിച്ചു..
" തട്ടാങ്കണ്ടി നാണു എന്റെ ഒരു പഴയ ദോസ്താ.. അവര് പഴയ പ്രിന്റിങ്ങും, ബുക്ക് ബൈൻഡിങ്ങും പരിപാടിയും ഒക്കെ നിർത്തി .., ഇപ്പൊ നെറ്റ് കഫെയും , ഡി ടി പി യും , ഫോട്ടോസ്റ്റാറ്റും ഒക്കെയാ.. ബുക്ക് ഒന്നിന് 80 രൂപയുടെ തോതിൽ അവര് അടിച്ചു തരും.. കുറ്റിയാടി സ്റ്റാൻഡിൽ, ബസിൽ കേറി വിൽക്കാനുള്ള ബംഗാളികളെയും അവൻ സെറ്റാക്കും.. ബംഗാളി ഒന്നിന് ഉച്ചവരെ 500 രൂപ .. എത്ര കോപ്പി വേണമെന്നാ ഞാൻ അവനോടു പറയേണ്ടേ ? "
എന്റെ നാട്ടിലെ ബസ്റ്റാന്റിൽ , സ്വർണലിപികളിൽ ഞാനെഴുതിയ വളിപ്പുകൾ , അച്ചര പുഢതയില്ലാത്ത ഒട്ടുമില്ലാത്ത ബംഗാളികള് , അതും ഞാൻ അങ്ങോട്ട് ദിവസക്കൂലി കൊടുത്തു , "സേട്ടാ നൂറു റൂപ - നൂറു റൂപ " എന്നും പറഞ്ഞു വിൽക്കുന്ന കാര്യം ആലോചിച്ചപ്പോൾ , തല്ക്കാലം എം ടി ആവാനുള്ള ആഗ്രഹം ഞാൻ അങ്ങ് തല്ലിക്കെടുത്തി..
വെറുതെ ബംഗാളികളുടെ ഇടയിൽ കൂടി നാറാനായിട്ടു ഓരോ പരിപാടികളെ ...